Tuesday, October 2, 2012

പണിക്കന്‍ പറഞ്ഞ പോലെ .........


"പണിക്കന്റെ പണിക്കത്തി  അവളൊരു കുണുക്കത്തി
വലിട്ടാട്ടീപ്പോ പന്ത്രണ്ടു  എലികുഞ്ഞു 
ടാറിട്ട റോഡെ വലി............. വലി .................. "

"എവിടെയാടാ നിന്റെ വലിച്ചെ !!!......???@%^&* "    എന്ന് ചീറിക്കൊണ്ട്  രാമന്‍കുട്ടി പണിക്കന്‍ പിറകോട്ടു തിരിഞ്ഞു ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത ത്തിന്‍റെ ദേഷ്യത്തില്‍ മുന്നില്‍ കണ്ട കല്ലെടുത്ത്‌ എങ്ങോട്ടോ വലിച്ചെറിഞ്ഞു.  പതിഞ്ഞ ശബ്ദത്തില്‍ ഒരു ഭരണിപ്പാട്ടും പാടി പണിക്കന്‍ വീണ്ടും നടക്കാന്‍ തുടങ്ങി.  അപ്പോഴതാ എതിരെ വരുന്നു ചായകടക്കാരന്‍ കുഞ്ഞിപ്പയിലോന്‍. പണിക്കരെ കണ്ടതും പൈലോ വെളുക്കെ ചിരിച്ചുകൊണ്ട് അടുത്ത് വന്നു എന്നിട്ട് ചോദിച്ചു " പണിക്കാ  ഇപ്പൊ പണി ഒന്നും ഇല്ലേ?" പണിക്കന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി പൈലോ വിടാനുള്ള ഭാവമില്ല വീണ്ടും അടുത്ത ചോദ്യം " അപ്പളെ പണിക്കാ ചെറുക്കന് പണിയായി എന്ന് കേട്ടല്ലോ വല്ലോം തന്നൊണ്ടോ? " പണിക്കന്റെ മറുപടി പെട്ടന്നായിരുന്നു " അവനെനിക്കിട്ട് തരാന്‍ നോക്കണുണ്ട്‌ ഞാന്‍ ഒഴിഞ്ഞു മാറി നടക്കുവാ ..... !!!" 

എന്റെ ചിന്തകള്‍



"വ്യത്യസ്തനാകുകയെന്നതിനേക്കാള്‍ പ്രധാനം വ്യക്തതയുള്ളവനാകുകയെന്നതാണ്"

"സാധാരണക്കാര്‍ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്നു മഹാന്മാര്‍ അവയുടെ പരിഹാരങ്ങളെപ്പറ്റിയും "

"തിന്മ  ചെയ്യാതിരിക്കാനുള്ള ഏറ്റവും നല്ല വഴി നന്മ ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ്"

"വിട്ടുവീഴ്ചകള്‍ പലപ്പോഴും വീഴ്ച്ചകളിലേക്ക് നയിക്കും "

"ചെറിയ വിട്ടുവീഴ്ചകള്‍ വലിയ വീഴ്ചകള്‍ ഒഴിവാക്കും"

നിക്ഷ്പക്ഷത ഷണ്ഡത്വമാണ്.!